Tuesday, July 16, 2013

മുന്‍ഷിയും (കണ്ടക്റ്റര്‍) കുട്ടിയും


മുന്‍ഷി സാര്‍ മുറുക്കുന്നുകളീക്കല്‍ കിഴക്കേതില്‍മുന്‍ഷിയും ശിഷ്യന്മാരുംഇരിക്കുന്നൊരു ദിനം.
കറിയാ (കാര്യസ്ഥനാ)ണനങ്ങാതെല്ലാം കണ്ടുംകുറിയോണ്ടിടയ്ക്കിടെവീശിയും നില കൊണ്ടു.ഉണ്ണിത്താന്‍, പൂതംകരഗോപിയും, വൃന്ദാവനംഗോപിയും ജനാര്‍ദ്ദനന്‍പിള്ളയും സദാ ഹാജര്‍.
വരുന്നു മോട്ടോര്‍ സൈക്കിള്‍(ബി.എസ്.എ അമേരിക്കന്‍)ഭാര്‍ഗവന്‍പിള്ള കെ.എം.ചിരിയും ഡയറിയും.
അവരെല്ലാരും ചേര്‍ന്നുവര്‍ത്തമാനത്തില്‍ നേരംനീക്കവേ വരുന്നൊരാള്‍കണ്ടക്റ്റര്‍ കുട്ടി (സാക്ഷാല്‍) .
ചെക്കറാണിപ്പോള്‍ കുട്ടിപിരിച്ചു വിട്ടു പാവംകുട്ടിയെ മുതലാളികാരണം സഭാകോപം.
സംഭവം വിവരിച്ചുമുന്‍ഷിയെ കേള്‍പ്പിക്കുന്നുസംഭാരം റെഡിയാക്കികറിയാ കൊടുക്കുന്നു.
ഒരു നാള്‍ ചെക്കര്‍ കുട്ടിചെക്കിങ്ങ് നടത്തുന്നു..കറ്റാനത്തെത്തി വണ്ടികത്തനാര്‍ കയറുന്നു.
കത്തനാര്‍ക്കിരിപ്പിടംകിട്ടുന്നു , വെട്ടിക്കോട്ടുപുഞ്ചയ്ക്കു സമീപത്തുനിന്നൊരു യുവതിയാം
ഗര്‍ഭിണി കയറുന്നുസീറ്റില്ല സ്ടാന്റിങ്ങാണ്കത്തനാരോട് കുട്ടിപറഞ്ഞു : ദയാവാനാം
അച്ച നൊ ന്നെഴുന്നേറ്റുഗര്‍ഭിണീ സഹോദരിക്കിരിക്കാനിടം കൊടുത്താകിലോ പുണ്യം കിട്ടും.
അച്ചനു കോപം വന്നുകുട്ടിയെ ശപിക്കുന്നുബസ്സിന്റെയുടമയാംകുഞ്ഞാടെ വിളിക്കുന്നു.
കല്‍പ്പിച്ചു പിതാ," വിനികുട്ടിയെ വേണ്ടാ നിന്റെബസ്സിലെ ജോലിക്കായിപിരിച്ചു വിട്ടേക്കണം
അല്ലെങ്കില്‍ സാഭാകോപംഭവിക്കും"-- മുതലാളിഉടനെ വിളിപ്പിച്ചുകുട്ടിയെ പുറത്താക്കി.
യൂണിയനിടപെട്ടുകേസായി സമരമായ്എങ്ങുമെത്താതെ വര്‍ഷമൊന്നായി ചെക്കര്‍ കുട്ടി
എത്തുന്നു പരിക്ഷീണന്‍മുന്‍ഷിസാറിനെക്കാണാന്‍പണിയില്‍ തിരിച്ചേറിജോലി ചെയ്യണം.മതി.
മുന്‍ഷിസാര്‍ പറയുന്നുശിഷ്യര്‍ക്ക് രസം കേറികുട്ടിക്ക് വേവലാതി ..മുന്‍ഷിസാര്‍ കനിയണം.
മുന്‍ഷി സാര്‍ ചവയ്ക്കുന്നുമുറുക്കാന്‍ ചുവക്കുന്നുകുട്ടി പോ.. പരിഹാരംവേഗം ഞാന്‍ കാണാമെടാ..
കുട്ടി പോയ്‌ ശാന്തനായിരണ്ടു നാള്‍ കഴിഞ്ഞപ്പോള്‍വരുന്നു 'ജനയുഗം'പത്രത്തിലൊരു വാര്‍ത്ത.
പുനലൂര്‍-കായങ്കുളംബസ് റൂട്ടില്‍ സര്‍ക്കാരിന്റെവണ്ടികളോട്ടാനുള്ളചര്‍ച്ചകള്‍ നടത്തണം
അതിന്നായ് ശ്രീമാന്‍ മുന്‍ഷിപരമുപിള്ളയൊരുകമ്മിറ്റിയുണ്ടാക്കുന്നുസര്‍ക്കാരിലപേക്ഷിക്കാന്‍.
വാര്‍ത്ത കാണുന്നു സി.സി.കോശിയാം മുതലാളിതലയില്‍ കൈ വയ്ക്കുന്നു'കര്‍ത്താവേ രക്ഷിക്കണേ' .
പുനലൂര്‍ കായംകുളംറൂട്ടിലെ ബസ്സുകളില്‍പാതിയും തന്റേതാണ്‌സര്‍ക്കാരിന്‍ പരിപാടി
നടന്നാല്‍ നെല്‍സണ്‍ വണ്ടിക്കമ്പനി പൊളിഞ്ഞു ഞാന്‍തെണ്ടേണ്ടി വരുമിതു തടയാന്‍ വഴി തേടാം.
എത്തുന്നു പിറ്റെന്നാളില്‍മുന്‍ഷിതന്‍ സവിധത്തില്‍കോശിയാം മുതലാളിനാല്‍പ്പതു ബസ്സിന്റോണര്‍ .
"എന്താടെ കോശീ നിന്നെകണ്ടിട്ടു കാലം കുറേആയല്ലോ വിശേഷങ്ങളെന്തെല്ലാം?.. സുഖമാണോ?"
"മുന്‍ഷി സാര്‍ രക്ഷിക്കണംഎന്റെ റൂ ട്ടിനെ മൊത്തംസര്‍ക്കാരു വിഴുങ്ങാതെനോക്കണം 'പാവം' ഞാനും
പിള്ളാരും പെരുവഴിയാകാതെ കാത്തീടണംഎന്തു വേണേലും ചെയ്യാംസാറെന്നെ രക്ഷിക്കണം"
"വളച്ചു കെട്ടാതെ താന്‍സംഗതി പറയെടോഞാനാരു ഭഗവാനോകോശിയെ രക്ഷിക്കുവാന്‍? "
"പുനലൂര്‍-കായംകുളംദേശസാല്‍ക്കരണത്തെമാറ്റണം സാറേ - എന്റെകുടുംബം തെണ്ടിപ്പോകും.
വണ്ടികള്‍ക്കൊരുപാടുസീസിയുമടയ്ക്കേണം ""സീസി താനടയ്ക്കേണ്ടസീസി താന്‍ തന്നല്ലേടോ
താനൊരു കാര്യം ചെയ്യൂകുട്ടിയെ തിരിച്ചെടുത്തിത്ര നാള്‍ കൊടുക്കാഞ്ഞശമ്പളം കൊടുക്കണം.
കുട്ടിക്കു ചീഫ് ചെക്കറായ്‌കയറ്റം കൊടുക്കണംസമ്മതമാണെങ്കില്‍ ഞാന്‍ശ്രമിക്കാം ചിലതൊക്കെ."
കോശിക്കു മനസ്സില്ലാമനസ്സോടവയെല്ലാംസമ്മതിക്കുകയല്ലാതില്ലൊരു നിവൃത്തിയും.
അങ്ങനെ കായംകുളംകേന്ദ്രമായോടീടുന്നകോശിതന്‍ ബസ്സുകള്‍ക്കുചീഫ് ചെക്കറായീ കുട്ടി.
മുന്‍കാല പ്രാബല്യത്തോടൊക്കെയും കിട്ടി ചെക്കര്‍കുട്ടിക്കു പ്രതിഫലംകാര്യങ്ങളുഷാറായി.
കുട്ടിക്കു സന്തോഷമായ്മുന്‍ഷിക്കു രസമായികോശിക്ക് സമാധാനംപ്രശ്നങ്ങള്‍ സമാപിച്ചു.
ദേശസാല്‍ക്കരണത്തെപ്പറ്റി വന്നതാം വാര്‍ത്തമുന്‍ഷിതന്‍ പണിയത്രേ ,പിന്നെയും കാലം രണ്ടു
ദശകം കഴിഞ്ഞിട്ടേപുനലൂര്‍ കായംകുളംവഴിയില്‍ സര്‍ക്കാര്‍ ബസ്സിന്‍സര്‍വീസു നടന്നുള്ളൂ.]

No comments:

Post a Comment